Saturday, March 14, 2009

സ്മൃതി ഭ്രംശം

യാത്രകള്‍ ഏറെ ഇഷ്ടമായിരുന്ന എനിക്ക് ആ യാത്രയ്ക്ക് ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല . എന്തോ എനിക്കന്ന്‍ അവിടേക്ക് പോകാന്‍മനസ്സുവന്നില്ല . എന്നത്തെയും പോലെ അന്നും എന്റെ പ്രതിബിംബം കണികണ്ടുണര്ന്നപ്പോള്‍ ആരോ എന്റെ പിന്നില്‍ നില്കുന്നതായി തോന്നി . ആരാണ് ഇവിടെ എനിക്ക് പിന്നില്‍ നില്‍കാന്‍ മാത്രം , ഇവിടെ ഏററവും പിന്നില്‍ നില്‍ക്കുന്നവന്‍ ഞാനാണല്ലോ ...!
അതേക്കുറിച്ചോര്‍ത്ത് സമയം പോയതിനാലാവാം ഞാനന്ന്‍ ഓഫീസിലെത്തുമ്പഴേക്കും ഒത്തിരി വൈകിയിരുന്നു . അപ്പോഴും എന്റെ ചിന്ത യേന്ര്‍ഗെ പിന്നില്‍ നിന്ന ആ പ്രതിബിംബത്തെക്കുറിച്ചായിരുന്നു , അതുകൊണ്ടാവാം അന്നെനിക്ക് പോകേണ്ടിയിരുന്ന സ്തലത്തെക്കുറിച്ചുപോലും ഞാന്‍ ഓര്‍ക്കാതിരുന്നത് . മൊബൈലിലെ റിമൈന്റര്‍ അലാറം കേട്ടുകൊണ്ടാവണം ഞാന്‍ ചിന്തയില്‍ നിന്നുണര്‍ന്നത് .
അശ്വരഥം എന്ന് വിളിപ്പേരുള്ള എന്റെ ഇരുചക്ര വാഹനത്തില്‍ ഞാന്‍ അവിടേക്ക് പുറപ്പെട്ടു .ആ സ്ഥലം എനിക്ക് പരിച്ചയമുല്ലതായിരുന്നോ എന്നെനിക്കറിയില്ല ; ചിലപ്പോള്‍ ആയിരിക്കും . ഇടക്കെപ്പോഴോ വണ്ടിയുടെ റിയര്‍ വ്യൂ മിററില്‍ നോക്കിയപ്പോള്‍വീണ്ടും ഞാന്‍ അയാളെ കണ്ടു , ഞാനൊന്നു ഭയന്നുവോ ? ഇല്ല . അതിനെനിക്കാവില്ലല്ലോ ,എന്റെ പ്രിയപ്പെട്ടവളുടെ മുഖം കണ്ടു ഭയക്കാന്‍അതെ അതവളായിരുന്നു ചന്ദ്രമുഖി എന്ന് കളിയാക്കി വിളിച്ചിരുന്ന എന്റെ സഹപാഠി . അവളെപ്പോഴാണ് എന്റെ പിറകിലിരുന്നത് . ഞാന്‍ അതാലോചിച്ച് കൊണ്ടിരിക്കേ അവള്‍ ചോദിച്ചു ,
" എന്താടോ എന്നെ കണ്ടിട്ട് മനസ്സിലാകാത്തതുപോലെ , മറന്നോ എന്നെ "
അതെ മറന്നിരുന്നിരുന്നോ ഞാനവളെ , അത്രയെളുപ്പം മറക്കാനാകുമോ എനിക്കവളെ ? ഇത്രയും കാലത്തെ ജീവിതത്തിനിടെഎന്നെ മനസ്സിലാക്കാന്‍ ശ്രമിച്ച ഒരേ ഒരു ആളെ ഉണ്ടായിരുന്നുള്ളൂ , അതവളാണ് . എന്റെ എത്രയും പ്രിയപ്പെട്ട അവളാണ് എന്റെപുറകിലിരിക്കുന്നത് .അവളുടെ മുഖത്തിന്റെ ഒരുഭാഗം പൊള്ളലേററിട്ടുണ്ടോ ? അതെ, കെമിസ്ട്രി ലാബില്‍നിന്നും ഞാന്‍ വിളിച്ചിട്ടുംപുറത്തിറങ്ങാതിരുന്ന അവളുടെ മുഖത്തേക്ക് ഞാന്‍ തന്നെയാണല്ലോ ആ കോണിക്കല്‍ ഫ്ലാസ്ക് വലിച്ചെറിഞ്ഞത് , അതുകാരണമല്ലേ കൊളുത്തിവച്ച നിലവിളക്ക് പോലിരുന്ന അവളുടെ മുഖം കരിന്തിരി കത്തിയപോലെ ആയത് . അന്നു പിരിഞ്ഞതാ അവളുമായി ,പിന്നെ എപ്പഴോ അറിഞ്ഞു അവള്‍ എന്നെന്നേക്കുമായി ...
"ദൈവമേ ...." ഞാന്‍ ആദ്യമായി വിളിച്ചുപോയോ .....!
കാലിലൂടെ ഒഴുകിയ രക്തത്തിന്റെ തണുപ്പാല്‍ ഉണര്‍ന്ന ഞാന്‍ റോഡില്‍ കിടക്കുകയായിരുന്നു . പുറകിലുടെ വന്ന ആ ബസ് എന്നെ ഇടിചിടുകയായിരുന്നത്രെ . അതെന്താ ഓടിക്ക്‌ുടിയവര്‍ എന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ ആ വീണുകിടക്കുന്നവന്റെ ചുറ്റും കൂടിനില്കുന്നതു ...അവന് എന്റെ മുഖമാണല്ലോ .... അപ്പോള്‍ ഞാന്‍ ... എനിക്കിനി ശരീരമില്ലെ ... എന്നെ തിരിച്ചറിയാന്‍ ഇനിയാര്‍ക്കും ...!